രാവിലെ ഒരു പേക്ക് ബ്രഡും നാല് കോഴിമുട്ടയും വാങ്ങി കൊണ്ട് വന്ന് ചായ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.. ബ്രഡ് ഓംലൈറ്റ് കഴിച്ചിട്ട് കാലം കുറെ ആയി..
കൊണ്ട് വന്ന ബ്രഡിന്‍റെ ഗുണനിലവാരം നോക്കാൻ ഒരു കഷണം എടുത്ത് വായിലിട്ടു. ‘ഹ്ം...തരക്കടില്ല...ഗോതിമ്പിന്‍റെ സ്വാദുണ്ട്!’
ചട്ടിയും മറ്റു അനുബന്ധ സാധനങ്ങളും തരാതരം പോലെ അണിനിരത്തി ചട്ടി അടുപ്പത്തേക്ക് കയറ്റി വെച്ചു. റേഡിയോ കേൾക്കാൻ പറ്റിയ സമയം ഇത് തന്നെ..! മൊബൈലിൽ കണക്റ്റർ വെച്ച് എഫ് എം ഓണാക്കി അന്തരീക്ഷം സംഗീത മയമാക്കി.. ഹാ, എന്തൊരു നവ്യമായ അനുഭൂതി...
അടുപ്പ് കത്തിക്കാൻ നോക്കുമ്പോൾ തീപ്പെട്ടി കാണാനില്ല..ചുറ്റും കുറെ തിരഞ്ഞു നടന്നു..ഫലം നാസ്തി.
‘പണ്ടാറടങ്ങാൻ.! അരിശം വരാൻ മറ്റെന്തെങ്കിലും വേണോ..!’
തിരുമ്പാൻ വേണ്ടി കൂട്ടിയിട്ടതിൽനിന്ന് ഒരു കുപ്പായവും ദേഹത്തിട്ട് അടുത്തുള്ള കടയിലേക്ക് കുതിച്ചു...
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ മതില്ലൊ, കടയിൽ ഹാജ്യാരില്ല (കട മുതലാളി)..! വിശന്ന് വയറിൽ ശൃംഗാരിമേളം നടക്കുന്നു... പക്ഷെ കാത്തിരിക്കാതെ തരമില്ല..
ഹാവു, നാലഞ്ച് മിനിറ്റ് കഴിഞ്ഞ് ചുണ്ടെത്തൊരു എരിയുന്ന സിഗരറ്റുമായി ഹാജ്യാർ ഹാജറായി..
‘കാക്കെ, ഒരു ബീഡി’
തീപ്പെട്ടിയെന്നുള്ളത് ബത്തപാടിൽ ബീഡിഎന്നായതാണ്...
‘മോനെ അപ്പം നീയും ബീഡി ബലിക്കോ? അതിശം തന്നെ! അല്ല, അപ്പജ്ജ് കമ്മ്യൂണിസ്റ്റായോ?! ഹ്ംമ്.. ന്നാ ഇഞ്ഞ് ജ്ജ് ബൈകാതെ കുടീം തൊടങ്ങിക്കോളും..!’
‘മാറിപ്പോയതാണ് ഹാജ്യാരെ., തീപ്പെട്ടീന്നാ ഉദ്ദേഷിച്ചെ.. ഇഞ്ഞ് അയിമ്മെ ബണ്ടിട്ത്ത് കൂടണ്ട..’ ഞാനെന്‍റെ നിരപരാധിത്തം വിനയപൂർവ്വം ബോധിപ്പിച്ചു.
ബീഡി വലിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റ്കാരണെന്നാണ് മൂപ്പരെ വിചാരം.. അത് കൊണ്ട് മൂപ്പര് ബീഡി വലിക്കാറില്ല.. കമ്മ്യൂണിസ്റ്റ് കാരെ മുമ്പേ കണ്ടുകൂട...ആ കടേന്ന് എന്തങ്കിലും വാങ്ങുമ്പോൾ മാത്രമാണ് അവരോട് ഒരു പിരിശം ഉണ്ടാകുന്നത്.
സിഗരറ്റിന്‍റെ പുക എന്‍റെ മുഖത്തേക്ക് പറത്തി വിട്ട് ഒരു തീപ്പെട്ടി എന്‍റെ നേരെ നീട്ടി..
ഒരു രൂപയാണ് വില. പത്ത് രൂപ കൊടുത്തു..
എടുത്തപടി മൂപ്പര് ചോദിച്ചു...’ചില്ലെറൊന്നുമില്ലെ കുട്ട്യേ അന്‍റെ കജ്ജില്?’
‘ഹില്ലാജ്യാരെ, ആകെയുള്ള പത്തുറുപ്പ്യേണ് ഇത്..!’
എന്തൊക്കെയോ മുറുമുറുത്ത് ബാക്കി കയ്യിൽ വെച്ച് തന്നു..
കിട്ടിയപാടെ അതുമായി ഞാൻ റൂമിലേക്കോടി..
കൂനിക്കൂടിയിരുന്ന് അടുപ്പ് കത്തിക്കാൻ തീപ്പെട്ടി ഉരച്ചുകൊണ്ടിരുന്നപ്പോൾ ഒരു ചോണൻ കാലിലൊരു കടി.. ദേഷ്യം പിടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ആകെ ഒരു ഉൾക്കിടിലമുണ്ടായി...
’യാ റബ്ബെ! ബ്രഡിന്‍റെ പേക്കിൽ അതാ ഉറുമ്പുകളുടെ മഹാ സമ്മേളനം നടക്കുന്നു..!”
‘ചോണശിരോമണികൾ!! അപ്പൊ ഈ കട്ടുറുമ്പ് കട്ടുറുമ്പ് എന്ന് പറയുന്നതും ഇവ തന്നെയാവും..തെണ്ടികൾ!!’
വിശപ്പ് മൂർധന്യതയിലെത്തി നിൽക്കുന്ന എനിക്ക് പെട്ടന്ന് തലയിൽ ബൾബ് കത്തി! ഇനിയും അടുപ്പ് കത്തിക്കാൻ നിന്നാൽ ബ്രഡ് ഉറുമ്പുകൾ കൊണ്ടുപോകും എന്ന വെളിപാടുണ്ടായി..
ഉടനെ ചട്ടിയും മറ്റും തട്ടി നീക്കി ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് ഓടി വന്നു.. ബ്രഡ് മുഴുവനും അതിലേക്ക് ചെരിഞ്ഞ് പഞ്ചസാരയും പാലും ചേർത്ത് ഒന്നായി കൂട്ടിയിളക്കി.. അങ്ങനെ ശടപടാന്ന് ഉറുമ്പുരസായനി തയ്യാറാക്കി..
‘പഞ്ചസാരയും പാലും പുളിയും ചേർന്നെപ്പോൾ എന്താ ഒരുരസം! മർമ്മാതി രസായനം മർമ്മാതി രസായനം എന്ന് പറയുന്നത് ഇത് തന്നെ..!’ ഈ ബുദ്ധി എനിക്ക് നേരെത്തെ തോന്നാത്തതിൽ വളരെ കുണ്ഢിതം തോന്നി..
ചോണനോ കട്ടുറുമ്പോ ആയാലും വേണ്ടില്ല ഇവ കാട്ടുറുമ്പാകാഞ്ഞത് നന്നായി.. കാരണം ‘പശ്ചിമഘട്ടത്തിന്‍റെ’ കാലമാണല്ലോ ഇത്...!!
കൊണ്ട് വന്ന ബ്രഡിന്‍റെ ഗുണനിലവാരം നോക്കാൻ ഒരു കഷണം എടുത്ത് വായിലിട്ടു. ‘ഹ്ം...തരക്കടില്ല...ഗോതിമ്പിന്‍റെ സ്വാദുണ്ട്!’
ചട്ടിയും മറ്റു അനുബന്ധ സാധനങ്ങളും തരാതരം പോലെ അണിനിരത്തി ചട്ടി അടുപ്പത്തേക്ക് കയറ്റി വെച്ചു. റേഡിയോ കേൾക്കാൻ പറ്റിയ സമയം ഇത് തന്നെ..! മൊബൈലിൽ കണക്റ്റർ വെച്ച് എഫ് എം ഓണാക്കി അന്തരീക്ഷം സംഗീത മയമാക്കി.. ഹാ, എന്തൊരു നവ്യമായ അനുഭൂതി...
അടുപ്പ് കത്തിക്കാൻ നോക്കുമ്പോൾ തീപ്പെട്ടി കാണാനില്ല..ചുറ്റും കുറെ തിരഞ്ഞു നടന്നു..ഫലം നാസ്തി.
‘പണ്ടാറടങ്ങാൻ.! അരിശം വരാൻ മറ്റെന്തെങ്കിലും വേണോ..!’
തിരുമ്പാൻ വേണ്ടി കൂട്ടിയിട്ടതിൽനിന്ന് ഒരു കുപ്പായവും ദേഹത്തിട്ട് അടുത്തുള്ള കടയിലേക്ക് കുതിച്ചു...
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ മതില്ലൊ, കടയിൽ ഹാജ്യാരില്ല (കട മുതലാളി)..! വിശന്ന് വയറിൽ ശൃംഗാരിമേളം നടക്കുന്നു... പക്ഷെ കാത്തിരിക്കാതെ തരമില്ല..
ഹാവു, നാലഞ്ച് മിനിറ്റ് കഴിഞ്ഞ് ചുണ്ടെത്തൊരു എരിയുന്ന സിഗരറ്റുമായി ഹാജ്യാർ ഹാജറായി..
‘കാക്കെ, ഒരു ബീഡി’
തീപ്പെട്ടിയെന്നുള്ളത് ബത്തപാടിൽ ബീഡിഎന്നായതാണ്...
‘മോനെ അപ്പം നീയും ബീഡി ബലിക്കോ? അതിശം തന്നെ! അല്ല, അപ്പജ്ജ് കമ്മ്യൂണിസ്റ്റായോ?! ഹ്ംമ്.. ന്നാ ഇഞ്ഞ് ജ്ജ് ബൈകാതെ കുടീം തൊടങ്ങിക്കോളും..!’
‘മാറിപ്പോയതാണ് ഹാജ്യാരെ., തീപ്പെട്ടീന്നാ ഉദ്ദേഷിച്ചെ.. ഇഞ്ഞ് അയിമ്മെ ബണ്ടിട്ത്ത് കൂടണ്ട..’ ഞാനെന്‍റെ നിരപരാധിത്തം വിനയപൂർവ്വം ബോധിപ്പിച്ചു.
ബീഡി വലിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റ്കാരണെന്നാണ് മൂപ്പരെ വിചാരം.. അത് കൊണ്ട് മൂപ്പര് ബീഡി വലിക്കാറില്ല.. കമ്മ്യൂണിസ്റ്റ് കാരെ മുമ്പേ കണ്ടുകൂട...ആ കടേന്ന് എന്തങ്കിലും വാങ്ങുമ്പോൾ മാത്രമാണ് അവരോട് ഒരു പിരിശം ഉണ്ടാകുന്നത്.
സിഗരറ്റിന്‍റെ പുക എന്‍റെ മുഖത്തേക്ക് പറത്തി വിട്ട് ഒരു തീപ്പെട്ടി എന്‍റെ നേരെ നീട്ടി..
ഒരു രൂപയാണ് വില. പത്ത് രൂപ കൊടുത്തു..
എടുത്തപടി മൂപ്പര് ചോദിച്ചു...’ചില്ലെറൊന്നുമില്ലെ കുട്ട്യേ അന്‍റെ കജ്ജില്?’
‘ഹില്ലാജ്യാരെ, ആകെയുള്ള പത്തുറുപ്പ്യേണ് ഇത്..!’
എന്തൊക്കെയോ മുറുമുറുത്ത് ബാക്കി കയ്യിൽ വെച്ച് തന്നു..
കിട്ടിയപാടെ അതുമായി ഞാൻ റൂമിലേക്കോടി..
കൂനിക്കൂടിയിരുന്ന് അടുപ്പ് കത്തിക്കാൻ തീപ്പെട്ടി ഉരച്ചുകൊണ്ടിരുന്നപ്പോൾ ഒരു ചോണൻ കാലിലൊരു കടി.. ദേഷ്യം പിടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ആകെ ഒരു ഉൾക്കിടിലമുണ്ടായി...
’യാ റബ്ബെ! ബ്രഡിന്‍റെ പേക്കിൽ അതാ ഉറുമ്പുകളുടെ മഹാ സമ്മേളനം നടക്കുന്നു..!”
‘ചോണശിരോമണികൾ!! അപ്പൊ ഈ കട്ടുറുമ്പ് കട്ടുറുമ്പ് എന്ന് പറയുന്നതും ഇവ തന്നെയാവും..തെണ്ടികൾ!!’
വിശപ്പ് മൂർധന്യതയിലെത്തി നിൽക്കുന്ന എനിക്ക് പെട്ടന്ന് തലയിൽ ബൾബ് കത്തി! ഇനിയും അടുപ്പ് കത്തിക്കാൻ നിന്നാൽ ബ്രഡ് ഉറുമ്പുകൾ കൊണ്ടുപോകും എന്ന വെളിപാടുണ്ടായി..
ഉടനെ ചട്ടിയും മറ്റും തട്ടി നീക്കി ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് ഓടി വന്നു.. ബ്രഡ് മുഴുവനും അതിലേക്ക് ചെരിഞ്ഞ് പഞ്ചസാരയും പാലും ചേർത്ത് ഒന്നായി കൂട്ടിയിളക്കി.. അങ്ങനെ ശടപടാന്ന് ഉറുമ്പുരസായനി തയ്യാറാക്കി..
‘പഞ്ചസാരയും പാലും പുളിയും ചേർന്നെപ്പോൾ എന്താ ഒരുരസം! മർമ്മാതി രസായനം മർമ്മാതി രസായനം എന്ന് പറയുന്നത് ഇത് തന്നെ..!’ ഈ ബുദ്ധി എനിക്ക് നേരെത്തെ തോന്നാത്തതിൽ വളരെ കുണ്ഢിതം തോന്നി..
ചോണനോ കട്ടുറുമ്പോ ആയാലും വേണ്ടില്ല ഇവ കാട്ടുറുമ്പാകാഞ്ഞത് നന്നായി.. കാരണം ‘പശ്ചിമഘട്ടത്തിന്‍റെ’ കാലമാണല്ലോ ഇത്...!!