മഴ പെയ്യുന്ന ഒരു രാത്രിയിൽ അമ്മയേയും, പെങ്ങളേയും, വികലാംഗനായ തന്‍റെ അനുജനേയും തനിച്ചാക്കി അയാൾ വീടുവിട്ടിറങ്ങി. എങ്ങു പോകണമെന്ന ലക്ഷ്യം ഇല്ലായിരുന്നെങ്കിലും ഒരുറച്ച തീരുമാനം മനസ്സിലുണ്ട്...തന്‍റെ കുടുംബ്ബത്തെ ദാരിദ്രത്തിന്‍റെ നെല്ലിപടിയിൽ നിന്നും കരകയറ്റണം...
വീടിറങ്ങുമ്പോൾ മധ്യവയസ്കയായ അമ്മയേയും പെങ്ങളേയും അനുജനേയും അവസാനമായൊരു നോക്കു കണ്ടു. അവന്‍റെ വിശന്നൊട്ടിയ വയർ അയാളെ നന്നെ വേദനിപ്പിച്ചു. പൊടിഞ്ഞു വന്ന കണ്ണീർ പൊത്തിപിടിച്ച് ഇടറുന്ന കാലടികളോടെ പടിയിറങ്ങി. ഇനി എന്ന് തിരിച്ചെത്തുമെന്നറിയില്ല.. പെങ്ങളെ കെട്ടിച്ചയക്കണം, വീട് നന്നാക്കണം, അനിയനെ വീണ്ടും സ്കൂളിലയക്കണം..അങ്ങനെ വീട്ടിൽ എന്നും ഐശ്വര്യം കളിയാടണം... ഇതിനെല്ലാം ആവിശ്യമാണ് പണം...അത് നേടണം...ഇപ്പോൾ ബാധ്യത മുഴുവൻ തന്നിലാണ്..
സമയം പാതിരാ കഴിഞ്ഞു കാണണം.. വിജനമായ റോഡിൽ നിലാവിന്‍റെ നേർത്ത രശ്മികൾ വഴികാണിച്ചു. റോഡിനിരു വശങ്ങളിലേയും വൃക്ഷ ശിഖിരങ്ങൾ ആടിയുലഞ്ഞപ്പോൾ രക്ത ദാഹികളായ ഭീഗര രൂപികളെപോലെ തോന്നിച്ചു. ദഃഖത്താൽ നീറിമറിഞ്ഞ മനസ്സിനും ശരീരത്തിനും മന്ദമാരുതൻ തെല്ലാശ്വാസമേകി. അന്തരീക്ഷത്തിൽ ചിവീടുകളുടെ ശബ്ദം ഉയർന്ന് കേൾക്കാമായിരുന്നു.
വീട്ടിൽനിന്നും ഏറെയകന്ന് പ്രധാനറോഡിലേക്ക് കാലെടുത്ത് വെച്ചപ്പോൾ എങ്ങോട്ടു പോകണമെന്ന് ശങ്കിച്ചുനിന്നു. ദൂരെ ഒരു പ്രകാശനാളം കണ്ട് ഏതെങ്കിലും വാഹനത്തിന്‍റെതാകുമെന്ന് കരുതി ആവേശത്താൽ അങ്ങോട്ടേക്ക് ധൃതിവെച്ചു. ഏറെ നടത്തത്തിനു ശേഷം അതിനടുത്തെത്താനായപ്പോഴാണ് തനിക്ക് അമളിപറ്റിയെന്നയാളറിയുന്നത്. ഉഗ്രജോലയോടെ കത്തികൊണ്ടിരിക്കുന്ന തെരുവ് വിളക്കായിരുന്നത്. അവിടുന്നങ്ങോട്ട് കണ്ണെത്താ ദൂരത്തോളം പ്രകാശഗോളങ്ങൾ നിരന്നുനിൽക്കുന്നതും കാണാം.
പിന്തിരിഞ്ഞില്ല. മുന്നോട്ട് തന്നെ നീങ്ങി. അവിചാരിതമായി ഒരു വാഹനത്തിന്‍റെ പ്രകാശരശ്മികൾ മുമ്പിൽ പ്രത്യക്ഷപെട്ടു തുടങ്ങി. വലിയ പ്രതീക്ഷയോടെ കാത്തിരുന്നു.
വാഹനത്തിന്‍റെ ഇരുമ്പലിന് ശക്തി കൂടി. വളരെ അടുത്തെത്തിയിരിക്കുന്നു, ലോറിയാണ്. ജീവിതത്തിന് എന്തെങ്കിലും പിടിവള്ളികിട്ടുമെന്ന വിശ്വസത്താൽ മുമ്പിൽചാടി കൈകാണിച്ചു.
ലോറി വളരെ അനുസരണയോടെ അയാൾക്ക് മുമ്പിൽ നിശ്ചലമായി. വാതിലിനടുത്തിരുന്നയാൾ അത് തുറന്ന് അയാളെ അകത്തേക്ക് ക്ഷണിച്ചു. മരം ലോഡാക്കി പോകുകയാണ്. കൂസലന്യേ അതിലേക്ക് ചാടിക്കയറി ഡോർ വലിച്ചടച്ചു.
ലോറി അകലത്തേക്ക് കുതിച്ചുപാഞ്ഞു.
“എന്താ പേര്?” അടുത്തിരുന്നയാൾ ചോദിച്ചു.
“രഘുനാഥ്”
“എന്താ പാതിരാത്രിക്ക് ഈ വഴി.. എങ്ങോട്ടാ പോകാനുള്ളത്?”
“ഏയ്, ഒന്നൂല...വെറുതെ....., വെറുതെ ഒരു ഒരു ചുറ്റിക്കറക്കം..” രഘുനാഥ് ഒന്ന് പരുങ്ങി.
“അപ്പോൾ ലക്ഷ്യമൊന്നുമില്ലെ..! ഹ്ം..സത്യം പറയണം.. താനെന്തോ ഒളിക്കുന്നുണ്ട്.. വല്ല അടിപിടിയോ കത്തികുത്തോ അതോ മറ്റു വല്ല...” അയാൾ രഘുനാഥിനെ തറപ്പിച്ചു നോക്കി..
“ഏയ്..അതല്ല.! അത്... അത്...പിന്നെ എനിക്കീ നാട് വല്ലാതെ മടുത്തു പോയിരിക്കുന്നു..! പണമില്ല..പണിയില്ല..ചങ്ങാതിമാരില്ല..! ഹൊ, പട്ടിണി സഹിക്കാൻ വയ്യ..!എന്നെ ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി തള്ളൂ..വലിയ ഉപകാരമാകും...ദയവായി, ഇനിയും എന്നോട് ചോദ്യങ്ങൾ ചോദിക്കരുത്”
“ഈ പാതിരാത്രിയിലോ?”
“വീട്ടിലുള്ളവർ അറിയേണ്ടെന്ന് കരുതിയാ ഈ അസമയത്ത് പുറപ്പെട്ടത്.. വീട്ടിലാരും സമ്മതികത്തില്ല.. ഭാഗ്യം, അപ്പോയാണ് നിങ്ങളെ കണ്ടത്.. നിങ്ങളുടെ നല്ല മനസ്സെന്നെ കൈ വെടിഞ്ഞില്ല.”
പിന്നീടാരുമൊന്നും മിണ്ടിയില്ല.
റോഡരികിലുണ്ടായിരുന്ന തെരുവു വിളക്കുകളോരോന്നും ശരവേഗം വളരെ പിന്നിലേക്ക് മാഞ്ഞുകൊണ്ടിരുന്നു.. കാണെ കാണെ അവ അപ്രതക്ഷ്യമായി.
രഘുനാഥിന്‍റെ മനസ്സിൽ തന്‍റെ വീടിന്‍റെയും കുടുംബ്ബത്തിന്‍റെയും ചിത്രം ചിറകടിച്ചു പറന്ന് വന്നു. ‘ചോർന്നൊലിക്കുന്ന വീടിന് എത്രയോ കാലത്തെ പഴക്കമുണ്ട്. തകർന്ന് വീഴാറായിരിക്കുന്നു. വളരെ ദിവസമായി നല്ല വണ്ണം പുകയാതെ കിടക്കുന്ന അടുപ്പ്. വീടിനുള്ളിൽ ആരും ആശ്രയമില്ലാതെ വിശന്നെരിയുന്ന മൂന്ന് ജീവനുകൾ..!! ഏക ആശ്രയമായിരുന്ന താനിതാ..അവിടെ നിന്നും അവരറിയാതെ, ഒരു യാത്രപോലും ചോദിക്കാതെ ഒളിച്ചോടിപോന്നിരിക്കുന്നു..വിഡ്ഢി!’
പെങ്ങൾ, അനുജൻ, പിന്നെ തന്നെ ഇത്രയും കാലം പോറ്റിവളർത്തിയ സ്നേഹനിധിയായ അമ്മ..! ഓർക്കുന്തോറും മനസ്സിൽ ദുഃഖമേറിവരികയാണ്.. ഒരു നിമിഷത്തേക്കെങ്കിലും അവരെ മറക്കാൻ ശ്രമിച്ചെങ്കിലും അവ കൂടുതൽ പ്രയാസമാണനുഭവപ്പെടുത്തിയത്. നാളെ രാവിലെ തന്നെയവിടെ കാണാതാകുമ്പോൾ അവർ എത്രമാത്രം ദുഃഖിക്കും! അവർ എന്നെ വെറുക്കുമോ? അവരുടെ ജീവിതം ഒന്നുമല്ലാതായി തീരുമോ? ദൈവമെ, എന്നോട് പൊറുക്കണേ! ഞങ്ങളെ പട്ടിണിയുടെ വറുതിയിൽ നിന്ന് കരകയറ്റണേ.. നല്ലതിനാവട്ടെ ഈ യാത്ര..”
അയാൾ ദീർഘമായൊരു നെടുവീർപ്പിട്ടു.
പിന്നെയെപ്പൊയോ രാത്രിയിടെ ഏതോയാമത്തിൽ നീണ്ടമയക്കത്തിലേക്കയാൾ വഴുതിവീണു. ഇരുവശങ്ങളിലും ഇരുപ്പുറപ്പിച്ച ഡ്രൈവറും ക്ലീനറും അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു...!!!
(തുടരും)
നോവേലിലാണോ തുടക്കം?
ReplyDeleteതാങ്ക്സ് അന്‍വരിക്കാ ഈ വഴി വന്നതിന്
Deleteഈ നോവൽ ഞാൻ 2006ൽ എഴുതിയതാണ്.. ഈ ബ്ലോഗ് സംവിധാനം ഉള്ളത് കൊണ്ട് അതൊക്കെ പൊടിതട്ടിയെടുക്കാമെന്ന് വെച്ചു. അത്രമാത്രം... കാര്യമായിട്ട് ഒന്നുമില്ല....